Monday, March 16, 2015

യാത്ര അവസാനിക്കുന്നു !


ഇന്ത്യയുടെ   സമയം :6 മണി
കുറെ കാക്കികൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് ,നട പാതയിൽ ആരും തന്നെയില്ലാ ,എവിടെയും ഒരു നിശബ്ധത ,അവൻ പോകുന്നതു കൊണ്ടാകാം എവിടെയും ഒരു സന്തോഷം ! ഒരു പാട് വർഷത്തിനു ശേഷം അവന്റെ മുഖത്തിനൊരു ചിരി കണ്ടു ,
8 വർഷത്തിനു ശേഷം അവൻ നാട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്.
അവൻ എല്ലാം വസ്ത്രവും എടുത്തു വെച്ച്,താടി വടിച്ചു ,മുഖമെല്ലാം മിനുക്കി, അവൻ പുതിയ വസ്ത്രം അണിയാൻ തുടങ്ങി.

പ്രണയം പൂക്കുന്നു ....


ശുക്കൂർ കാത്തിരിക്കയാണ് ! ആ മാഞ്ഞു പോയ കാലഗട്ടം തിരിച്ചു വന്നിരുന്നെങ്കിൽ ! ഓത്തു പള്ളിയിൽ പോകുന്ന കാലത്തിൽ മുതൽ മനസ്സിലെ സ്നേഹം പറയാൻ പറ്റാതെ  നടന്നവനാണ്‌ ........ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ ചിന്ത മുഴുവനും നാളെത്തെ കുറിച്ചാവും ! അവളെ എവിടെ  വെച്ച് കാണും ? എന്ത് പറയും ? ഏതു വസ്ത്രം ധരിക്കും ? ഇതൊക്കെയാകും അവന്റെ  മനസ്സ് മുഴുവൻ ! സുബഹി ബാങ്ക് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഉമ്മ ഉറങ്ങാൻ സമ്മതികില്ല ,  

Monday, March 9, 2015

നന്മയുള്ള ഒരു ഉസ്താത് !

  എന്റെ നാടിന്റെ ഒരേ മണ്‍ തരികൾക്കും, നാടിന്റെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം മുക്രി ഉസ്താദ്‌ അഥവാ അബ്ദുൽ കാദർ ഹാജി . എത്രെ പറഞ്ഞാലും അവസാനിക്കാത്ത കുറെ നന്മകൾ മാത്രം ചെയ്ത ഒരു മനുഷ്യൻ ~~~~ തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ്‌ ഗ്രാമ പഞ്ചായത്തിലെ കെട്ടുങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ 30-01-1928 നു മൊയ്തു-തിത്തു ബീവി ദമ്പതികളിൽ ഒരു ഇടത്തരം കുടുംബത്തിൽ നാല് മക്കളിൽ ആദ്യ പുത്രനായാണ്‌ ജനനം, പ്രാഥമിക വിദ്യാഭ്യസ്യം കെട്ടുങ്ങൽ മാപ്പിള സ്കൂളിൽ ആയരിന്നു , ചെറുപ്പത്തിൽ തെന്നെ സൌമ്യമായ പെരുമാറ്റവും, തികഞ്ഞ ചിന്താ കതിയും ഉണ്ടായിരിന്നു . ചെറുപ്പം വിട്ടതിനു ശേഷം കെട്ടുങ്ങൽ കായലിൽ മത്സ്യ ബന്ധനത്തിൽ ഏർപെട്ടിരിന്നു. ആ സമയത്ത് മാരക അസുഖം പിടിപെടുകയും, ജീവിതത്തിലെ ഏറ്റവും വലിയ വേദന നിറഞ്ഞതും, ബുദ്ധി മുട്ട് നിറഞ്ഞതുമായ നിമിഷങ്ങൾ ആയിരിന്നു ,അന്ന് മുതൽ അദ്ദേഹം ദ്രട നിശ്ചയം ചെയ്തതാണ് അല്ലാഹ്ന്റെ ഭവനത്തിൽ നിൽക്കാമെന്നും ,ബാങ്ക് വിളിക്കാമെന്നും അങ്ങനെ 41 വർഷം കെട്ടുങ്ങൽ നിവാസികളെ ഉണർത്തിയ ആ ബങ്കൊലി ഇന്നും കാതുകളിൽ മുഴങ്ങുന്നു.


     പള്ളിയിലെ ജോലിക്ക് വേണ്ടി അദ്ദേഹം വേതനം വാങ്ങിയിരുന്നില്ല , എന്നാൽ മദ്രസാ അദ്ധ്യാപകനായി കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ അദ്ദേഹം അവിടെ പ്രവർത്തിച്ചത്.  ഞാൻ മദ്രസയിൽ പഠികുമ്പോൾ അദ്ധേഹത്തിന്റെ ക്ലാസിൽ പഠിച്ചത് ജീവിതത്തിലെ നല്ല നിമിഷമായി ഓർക്കുന്നു, കുട്ടികളെ നിസ്കാരതിലെക്കു കൊണ്ട് വരാൻ അദ്ദേഹം പ്രത്യേകം ശ്രദിചിരിന്നു, ഉസ്താദ് അകലെ നിന്ന് വരുന്നത് കണ്ടാൽ പോലും ഞങൾ എല്ലാവരും കൂടി പള്ളിയിലേക്ക് ഓടിപോകുമായിരിന്നു . അദ്ധേഹത്തിന്റെ നിറഞ്ഞ പുഞ്ചിരിയും,മിതമായ ശബ്ദവും,മെല്ലെ പോകുന്ന കാലൊച്ചയും,ഒരിക്കലും വിട്ടു മാറാത്ത ആ ബാങ്കൊലിയും ഇന്നും കാതുകളിൽ മൂളി പായുന്നു . കെട്ടുങ്ങൽ ഗ്രാമത്തിലെ മഹത് വെക്തികളിൽ ഉയര്ന്നു നില്ക്കുന്ന അദ്ദേഹം 22-04-2010 നു ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട്‌ വിട പറഞ്ഞു . അദ്ദേഹത്തെയും നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാകാറാകട്ടെ ആമീൻ...

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...